Wednesday, January 3, 2024

ജനുവരി 4-സർ ഐസക് ന്യൂട്ടൺ

 


സർ ഐസക് ന്യൂട്ടൺ

സർ ഐസക് ന്യൂട്ടന്റെ ജന്മദിനമാണ് ജനുവരി 4. ആധുനികശാസ്ത്രത്തിന്റെ പിതാവായി പരിഗണിക്കപ്പെ ടുന്നത് ഗലീലിയോ ആണ ങ്കിലും സയൻസിന്റെ സമസ്ത മേഖലകളിലും കുതിപ്പുണ്ടാ യിത്തുടങ്ങിയത് ന്യൂ ട്ടന്റെ വ്യത്യസ്ത തല ങ്ങളിലുള്ള സംഭാവന കളിലൂടെയാണ്. ഗണിതം, ജ്യോതിശ്ശാ സ്ത്രം, ഭൗതികം തു ടങ്ങിയ വിഷയങ്ങളി ലെ അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിക്കു മ്പോൾ ന്യൂട്ടനോടൊപ്പം പറ യാവുന്ന പേരുകൾ വളരെ ചുരുക്കമാണ്. അദ്ദേഹം വികസിപ്പിച്ച ഗുരുത്വാകർഷണ നിയമം അജ്ഞേയമായിരുന്ന പ്രപഞ്ച പ്രതിഭാസങ്ങളെ കൂടുതൽ മനസ്സിലാക്കാൻ ശാസ്ത്രത്തിനു കിട്ടിയ താ കോലാണ്. ന്യൂട്ടന്റെ ചല നനിയമങ്ങൾ ആകട്ടെ ബലതന്ത്രത്തിലെ അടി സ്ഥാനനിയ മങ്ങളാ ണ്. സൂര്യപ്രകാശത്തെ വർണരാജികളായി വിഭജിക്കാമെന്നു കണ്ടെത്തിയത് പ്രകാശഭൗതികത്തിലെ പ്രധാന നാഴികക്കല്ലാ യി. ലെൻസ് ഉപയോ ഗിച്ചുള്ള ടെലിസ്കോപ്പുകളിൽ പ്രകാശത്തിന്റെ അപ് വർത്തനം മൂലം ആകാശഗോ ളങ്ങളുടെ ചിത്രം വിളറിയിരുന്നു). ആൾജിബ്രയിലെ പ്രസിദ്ധമായ ബൈനോമിയ ൽ തിയറം അവതരിപ്പിച്ചതും ന്യൂട്ടൺ തന്നെ. ഇവ കൂടാ തെയും നിരവധി സംഭാവന കൾ ഗണിതത്തിലും ഭൗതി കത്തിലും അദ്ദേഹത്തിന്റെ തായിട്ടുണ്ട്. വർണം കലരുന്നതിനു പരി ഹാരമായി കോൺകേവ് മിറർ ഉപയോഗിച്ചുള്ള ടെലിസ്കോ തയ്യാറാക്കിയതും ന്യൂട്ടൺ തന്നെ. ആധുനിക ശാസ്ത്ര ത്തിന്റെ വികാസത്തിന് വലിയ പങ്കുവഹിക്കുംവിധം കാൽകു ലസ് എന്ന ഗണിതശാഖ ആവിഷ്കരിച്ചതും ന്യൂട്ടണാ ണ്. (ഗണിതശാസ്ത്രജ്ഞ നായ ലിബിട്സും സമാന്ത രമായി അത് കണ്ടെത്തി


അനാഥശിശു

ന്യൂട്ടൺ ഭൂജാതനാകുന്നതിന് നാലഞ്ചുമാസം മുമ്പ് ഒരു ചെറു കർഷകനായിരുന്ന പിതാവ് മരിച്ചു. വിധവയായിത്തീർന്ന മാതാവിന്റെ പുനർ വിവാഹം ന്യൂട്ടന്റെ ജീവിതത്തെ സാരമായി സ്പർശിച്ചു. ‘ഹന്നായെസ് കഫ്’ എന്നാണ അവരുടെ നാമധേയം. ന്യൂട്ടന് രണ്ടു വയസ്സുള്ളപ്പോഴാണ് ഹന്നാ, മി.ബർണബാസ് സ്മിത്തുമായി വിവാഹത്തിലേർപ്പെട്ടത്. ഒരു കുടുംബത്തെത്തന്നെ വിവാഹത്തിന്റെ പേരിൽ സംരക്ഷിക്കുന്നതിന് ചെറുപ്പക്കാരനായ സ്മിത്ത് മടികാണിച്ചു. അതുകൊണ്ട് ശിശുവിനെ തന്റെ പിതാവിന്റെ സംരക്ഷണയിൽ ഏല്പിച്ചിട്ടാണ് ഹന്നാ ഭർത്താവിനെ അനുഗമിച്ചത്. അങ്ങനെ അച്ഛന്റെയും അമ്മയുടേയും പരിലാളനങ്ങളേല്ക്കാൻ കഴിയാതെ ഒരനാഥശിശുവായി ന്യൂട്ടൺ ജീവിതമാരംഭിച്ചു.

ഉറക്കം തൂങ്ങി 

ബാല്യകാലത്തു ന്യൂട്ടനെ അറിയാവുന്നവർക്കൊക്കെ അദ്ദേഹത്തിന്റെ പില്ക്കാലജീവിതം അതിശയകരമായിരുന്നു. ക്ലാസ്സിലെ മഠയനായ വിദ്യാർത്ഥിയായിരുന്നു ന്യൂട്ടൺ. പഠനകാര്യങ്ങളിലെന്നല്ല, ബാലന്മാരുടെ നിത്യവിനോദങ്ങളിലും കളികളിലുമൊന്നും തീരെ ശ്രദ്ധയില്ലാത്ത ഒരു നിരുപദ്രവജീവിയായ “ഉറക്കം തൂങ്ങി’യായിട്ടാണ് ആ ബാലൻ ജീവിച്ചിരുന്നത്. പക്ഷേ ലോകത്തിന്റെ ഭാഗ്യമെന്നു പറയട്ടെ, ഒരു നിസ്സാര സംഭവം ന്യൂട്ടനെ മറ്റൊരാളാക്കിത്തീർത്തു. നിസ്സാര സംഭവങ്ങളാണല്ലോ മഹാസംഭവങ്ങളെക്കാൾ കൂടുതൽ ഫല പ്രദമായി മനുഷ്യജീവിതത്തെ സ്പർശിക്കുന്നത്.

ഒരു ദിവസം സ്കൂളിലേയ്ക്കു പോകുന്ന വഴി ക്ലാസ്സിലെ ഏറ്റവും മിടുക്കനായിരുന്ന ഒരു കുസൃതിക്കുട്ടൻ ഈ ‘ഉറക്കം തൂങ്ങിയുടെ തലയിലൊന്നു പ്രഹരിച്ചു. അതിന്റെ വേദന അസഹനീയമായിരുന്നു. “ഉറക്കം തൂങ്ങി’: ഒന്നുണർന്നുനിന്നു. ആ കണ്ണുകളിൽ കോപവും വെറുപ്പും എല്ലാം പ്രതിഫലിച്ചു. ശക്തിയും തന്റേടവും സംഭരിച്ചുകൊണ്ട് എതിരാളിയുടെ നേരെ ന്യൂട്ടൺ കുതിച്ചു. ആ ആക്രമണം തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. എന്തിനധികം? നിമിഷനേരം കൊണ്ട് കിട്ടിയ പ്രഹരം, പലിശ സഹിതം നൽകുന്നതിനും എതിരാളിയെ അടിപ്പെടുത്തുന്നതിനും കഴിഞ്ഞു. പരാജിതനായ ബാലൻ നിരാശയും വേദനയും  കലർന്ന സ്വരത്തിൽ തന്റെ തൽക്കാല പരാജയത്തെ മറയ്ക്കുന്നതിനായി ഇങ്ങനെ പറഞ്ഞു:

“എടാ, ക്ലാസ്സിൽ ഉയർന്ന മാർക്ക് വാങ്ങുന്ന കാര്യത്തിൽ നിനക്കെന്നെ തോല്പിക്കാൻ സാധിക്കയില്ലല്ലോടാ പട്ടീ?”

– “അതുമിനി കാണാമെടാ, നോക്കിക്കോ”

– ആ സംഭവത്തോടുകൂടി ന്യൂട്ടൺ ഒരു പുതിയ വിദ്യാർത്ഥിയായിത്തീർന്നു. അടുത്ത പരീക്ഷയിൽ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും അമ്പരിപ്പിച്ചുകൊണ്ട് ആ വിദ്യാർത്ഥി ക്ലാസ്സിലെ ഏറ്റവും കൂടുതൽ മാർക്കു വാങ്ങി. ആ ഉണർവ് പിന്നീടൊരിക്കലും കുറഞ്ഞില്ല. അതിന്റെ ചലനങ്ങളാണ് ന്യൂട്ടന്റെ ജീവിതം മുഴുവൻ നമുക്കു കാണുവാൻ കഴിയുന്നത്.

കുട്ടിക്കർഷകൻ 

ന്യൂട്ടനു 14 വയസ്സുള്ളപ്പോഴാണ് രണ്ടാം ഭർത്താവിനാൽ തിരസ്കൃതയായ ഹന്നാ തിരിച്ചെത്തിയത്. അപ്പോഴേയ്ക്കും അവർ മുന്നു കുട്ടികളുടെയും കൂടി അമ്മയായി കഴിഞ്ഞിരുന്നു. മാതാവിന്റെ പ്രത്യാഗമനം ന്യൂട്ടന്റെ ജീവിതത്തിന് ഒരു പുതിയ മാർഗ്ഗം നിർദ്ദേശിച്ചു കൊണ്ടായിരുന്നു. മകൻ പിതാവിനെ പിൻതുടരാൻ കഴിവുള്ള ഒരു കർഷകനായിത്തീരണമെന്നായിരുന്നു ഹന്നായുടെ ആഗ്രഹം. ഗ്രാൻതം സ്കൂളിൽ നിന്നും അവർ ന്യൂട്ടനെ തിരിച്ചുവിളിച്ചു. 14 വയസ്സുള്ള ഒരു “കുട്ടിക്കർഷകൻ’ അങ്ങനെ വയലിലേയ്ക്കിറങ്ങി. പക്ഷേ പഠിക്കുവാനും അറിയുവാനുമുള്ള അവന്റെ ആഗ്രഹം കുറഞ്ഞിരുന്നില്ല. തൂമ്പയും പിക്കാസും ഉപയോഗിക്കുമ്പോഴൊക്കെ അവയുടെ പ്രവർത്തനം സുഖകരമാക്കുന്ന അത്ഭുതവിദ്യകളെപ്പറ്റി ചിന്തിക്കുകയും മനസ്സിലാക്കുകയുമായിരുന്നു ബാലന്റെ ജോലി. കിളയ്ക്കാനിറങ്ങുന്നവൻ തിരിച്ചു വരുന്നത് ഊരിപ്പിടിച്ച തുമ്പാക്കയ്യുമായിട്ടാകും. വളമിടുന്നതിനോ കളപറിക്കുന്നതിനോ ഒന്നും അയാൾക്കു ശ്രദ്ധയേയില്ലായിരുന്നു കലപ്പ കണ്ടാൽ അതിന്റെ അടുത്തു ചെന്ന് ഒരു ഗവേഷണം തന്നെ നടത്തിയെന്നു വരാം. ന്യൂട്ടന്റെ ഈ നില മാതാവിനെ വിഷമിപ്പിച്ചു. അവരുടെ സാമ ദാന ഭേദ ദണ്ഡനങ്ങൾക്കൊന്നും ന്യൂട്ടണിൽ ഒരു കർഷകനെ വളർത്തിയെടുക്കാൻ സാധിച്ചില്ല. പരാജിതയായ മാതാവ് ഒടുവിൽ ബാലനെ സ്കൂളിലേയ്ക്കുതന്നെ അയച്ചു.

കാറ്റിനെതിരേ………!

1658- സെപ്തംബർ മാസത്തിൽ ലണ്ടനിലെ ഒരു രാജഹർമ്മ്യത്തിൽ പ്രസിദ്ധനായ ഒലീവർ ക്രോംവെൽ മരണശയ്യയിൽ കിടന്ന് കൊണ്ട് തന്റെ തെറ്റുകൾ ഏറ്റുപറഞ്ഞ് പശ്ചാത്താപം പ്രകടിപ്പിക്കുകയായിരുന്നു. പുറത്ത് ചീറ്റി അടിച്ചു കൊണ്ടിരുന്ന ഉഗ്രമായ കൊടുങ്കാറ്റിന്റെ ശക്തികൊണ്ട് അദ്ദേഹത്തിന്റെ വാക്കുകൾ പുറത്ത കേട്ടില്ല. ഈ സമയത്ത് വുൾതോപ്പിൽ ഐസക്ക് ന്യൂട്ടൺ ഒരു ശാസ്ത്രീയപരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. കാറ്റിന്റെ ഗതിവേഗം അളന്നുനോക്കുക എന്നതായിരുന്നു ബാലന്റെ ലക്ഷ്യം. കാറ്റിനെതിരെയും അതിനനുകൂലമായും ചാടുമ്പോൾ ദൂരങ്ങൾ . തമ്മിലുണ്ടാകുന്ന വ്യത്യാസത്തിൽ നിന്നും കാറ്റിന്റെ ഗതിവേഗം കണ്ടുപിടിക്കാമെന്നതായിരുന്നു അയാളുടെ ഉദ്ദേശ്യം. ഗണിത ശാസ്ത്രത്തിന്റെ ഉന്നത തത്വങ്ങൾ അറിഞ്ഞിരിക്കാതെ കുറെയെങ്കിലും അതു സാധിക്കയില്ലെന്നു ആ ബാലന് അന്നറിയാമായിരുന്നില്ല. പതിനാറു വയസ്സുകാരനായ ന്യൂട്ടന്റെ കൂർമ്മബുദ്ധിക്കും പരിശ്രമശീലത്തിനും ഇതിൽ കൂടുതൽ ഒരുദാഹരണം ആവശ്യമില്ലതന്നെ.

ബാല്യകാലത്ത് സ്വന്തം ബുദ്ധിയുപയോഗിച്ച് പുതിയ പുതിയ കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്നതിൽ ന്യൂട്ടൺ മിടുക്കനായിരുന്നു. ഗ്രാൻതം സ്കൂളിനടുത്തു കണ്ട് കാറ്റാടിയന്ത്രം (Wind Mill) പോലെയുള്ള ഒരെണ്ണം ചെറിയമാതൃകയിൽ അയാൾ നിർമ്മിച്ചു. കാറ്റില്ലാത്തപ്പോഴും അതു കറങ്ങുന്നതിന് ഒരു എലിയെ ചക്രത്തോടു ബന്ധിക്കുകയും ചെയ്തു. അതിനെ ക്രമമായി നടക്കുന്നതിനു പരിശീലിപ്പിക്കുകയു ചെയ്തിരുന്നു. ആ എലിക്ക് ന്യൂട്ടൺ നൽകിയിരുന്ന ഓമനപ്പേര് മില്ലർ എന്നായിരുന്നുവത്രെ. ജലപതനംകൊണ്ട് നടക്കുന്ന ഒരു ഘടികാരം. പുതിയ തരത്തിലുള്ള കോടാലികൾ, തൂമ്പകൾ തുടങ്ങിയവ  സ്വന്തം പണിയായുധങ്ങൾ ഉപയോഗിച്ചു നിർമ്മിച്ചുകൊണ്ടിരുന്നു രാത്രികാലങ്ങളിൽ കടലാസ്സുകൊണ്ടു പൊതിഞ്ഞ് വിളക്കുകൾ പട്ടത്തിൽ തൊടുത്തി അയാൾ പറപ്പിക്കുമായിരുന്നു. പലരും ആ വിളക്കുകൾ കണ്ട്, ചെകുത്താന്റെ കണ്ണുകളാണെന്നു പറഞ്ഞ് ഭയപ്പെടുന്നത്, ബാലനെ രസിപ്പിച്ചിരിക്കണം.

1668-ൽ ന്യൂട്ടന് 26 വയസ്സുള്ളപ്പോഴാണ് അദ്ദേഹം ഒരു പുതിയ ദൂരദർശിനി കണ്ടുപിടിച്ചത്. 1671-ൽ ന്യൂട്ടനെ റോയൽ സൊസൈറ്റി അംഗമായി സ്വീകരിച്ചതിനു പ്രധാനകാരണം പ്രകാശശാസ്ത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകളായിരുന്നു. 1669-ൽ കേംബ്രിഡ്ജിലെ പ്രൊഫസ്സറായി നിയമിക്കപ്പെട്ടു. ഇക്കാലത്ത് തന്നെയാണ് അദ്ദേഹം ഭൂഗുരുത്വത്തെപ്പറ്റിയുള്ള പഠനത്തിൽ ശ്രദ്ധചെലുത്തിയത്. ആ ചിന്താഗതി ന്യൂട്ടൺ ചെറുപ്പകാലം മുതൽ വച്ചുപുലർത്തിയിരുന്നു എന്നുള്ളതിനു രസകരമായ ഒരു കഥ പറഞ്ഞ കേൾക്കുന്നുണ്ട്.

1665-ൽ പ്ലേഗുബാധകാരണം പഠനം തുടരാൻ കഴിയാതെ അദ്ദേഹം വീട്ടിൽ താമസിക്കുന്ന കാലത്താണതു സംഭവിച്ചത്. ന്യൂട്ടൺ തോട്ടത്തിലുള്ള ഒരാപ്പിൾ മരത്തിന്റെ ചുവട്ടിൽ നിൽക്കുകയായിരുന്നു. വലിയ ഒരാപ്പിൾപഴം അദ്ദേഹത്തിന്റെ തലയിലേക്കു തന്നെ വീണു. വേദനിച്ച തല തടവിക്കൊണ്ട് അദ്ദേഹം മുകളിലേയ്ക്കു നോക്കി. ആപ്പിൾ പഴത്തിന്റെ പതനമാണു തന്നെ വേദനിപ്പിച്ചതെന്നു മനസ്സിലായി. പക്ഷെ അവിടെത്തീർന്നില്ല ആ യുവാവിന്റെ ആകാംക്ഷ. അതു നേരെ താഴോട്ടുതന്നെ വീണിട്ടല്ലേ തന്റെ തല വേദനിച്ചത്? അതിനു സ്വല്പം മാറിപ്പോകാമായിരുന്നില്ലേ? അതെന്തുകൊണ്ട് മുകളിലേയ്ക്ക് വീഴുന്നില്ല?’ ആ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ അന്നു ന്യൂട്ടനു കഴിഞ്ഞില്ല. ഒരാപ്പിൾ പഴം താഴോട്ടു വീഴുന്നത് അസാധാരണ സംഭവമൊന്നുമല്ല. ന്യൂട്ടൺ തന്നെ അതു പലതവണ കണ്ടുകാണണം. പക്ഷെ അന്നൊന്നും അങ്ങനെയൊരു പ്രശ്നം അദ്ദേഹത്തിനു തോന്നിയില്ല. അന്നു മാത്രം കുറെ ചോദ്യ അദ്ദേഹത്തിന്റെ ഹൃദയത്തിലേയ്ക്ക് പൊങ്ങി വന്നു. സാധാ സംഭവങ്ങൾ യാദ്യശ്ചികമായി വലിയ കണ്ടുപിടിത്തങ്ങൾ പ്രചോദനം നൽകുന്നത് ശാസ്ത്രത്തിന്റെ ചരിത്രത്തിൽ  കാണാൻ കഴിയും. ഇത് ഒരുദാഹരണമാണ്. ന്യൂട്ടൺ തന്റെ ചോദ്യങ്ങൾക്കു മറുപടി കാണാതെ അന്നുമുതൽ ആലോചിച്ചുകൊണ്ടിരുന്നു. ഈ കഥ നടന്നതല്ല എന്നു വാദിക്കുന്നവരുണ്ട്. അതെന്തായാലും ഭൂഗുരുത്വത്തെപ്പറ്റി അദ്ദേഹം ചെറുപ്പം മുതൽക്കേ ചിന്തിച്ചിരുന്നു എന്നത് പരമാർത്ഥമാണ്. പ്രൊഫസറായി ശേഷം പക്വത വന്ന തന്റെ ബുദ്ധിയും നിഗമനങ്ങളും ഈ പ്രശ്നത്തിനു പരിഹാരം കാണുന്നതിനായി അദ്ദേഹം ഉപയോഗിച്ചു എന്നു മാത്രം.

ദരിദ്രനായ ശാസ്ത്രജ്ഞൻ 

തന്റെ ശാസ്ത്രീയനേട്ടങ്ങളുടെ നേരെ ചന്ദ്രഹാസമിളക്കിയ പലരോടും ന്യൂട്ടന് ഏറ്റുമുട്ടേണ്ടതായി വന്നു. വർണ്ണഭേദത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ അടിമുടി എതിർത്തുകൊണ്ട് അന്നു പലരും മുന്നോട്ടു വന്നിരുന്നു. ആ സിദ്ധാന്തം തെറ്റാണെന്ന് പിൽക്കാലത്തു തെളിഞ്ഞുവെങ്കിലും അന്ന് ചോദ്യം ചെയ്യപ്പെടാൻ വയ്യാത്ത വിധത്തിൽ കെട്ടുറപ്പുള്ളതാണ് തന്റെ സിദ്ധാന്തമെന്ന് ന്യൂട്ടൺ വിശ്വസിച്ചിരുന്നു. പ്രകാശമെന്നത് സ്വയം പ്രകാശശക്തിയുള്ള കുറെ കണികകളാണെന്നും, അവയുടെ ഭാരവ്യത്യാസം കൊണ്ടാണ് നിറഭേദമുണ്ടാകുന്നതെന്നുമായിരുന്നു ന്യൂട്ടന്റെ വാദം. ഹൈജൻസ് നേരത്തെതന്നെ രൂപം നൽകിയിരുന്ന തരംഗസിദ്ധാന്തത്ത പുറംതള്ളിക്കൊണ്ടായിരുന്നു ന്യൂട്ടൺ തന്റെ സിദ്ധാന്തം സ്ഥാപിച്ചത്. എന്നാൽ പില്ക്കാലത്ത് ന്യൂട്ടന്റെ കണികാസിദ്ധാന്തം അബദ്ധജടിലമാണെന്നു തെളിയുകയും, തരംഗസിദ്ധാന്തത്തിന് അംഗീകാരം ലഭിക്കുകയും ചെയ്തു. സാമ്പത്തികമായി ന്യൂട്ടൺ ഇക്കാലത്ത് വളരെ ക്ലേശിച്ചിരുന്നു. പ്രതിമാസ വരിസംഖ്യ കൊടുക്കുന്നതിന് സാധിക്കാതെ വന്നതുകൊണ്ട് റോയൽ സൊസൈറ്റിയിലെ തന്റെ അംഗത്വം തന്നെ പിൻവലിക്കുന്നതിന് അദ്ദേഹം ആഗ്രഹിച്ചിരുന്നുവത്രെ. കൂടുതൽ ധനാഗമമാർഗ്ഗമുള്ള അഭിഭാഷക വൃത്തിയിലേയ്ക്കു തിരിയണമെന്നും പലപ്പോഴും ആ ശാസ്ത്രജ്ഞൻ ചിന്തിച്ചിരുന്നു. ലോകത്തിന്റെ ഭാഗ്യമെന്നു പറയട്ടെ; അന്ന് അങ്ങനെയൊരു തീരുമാനം അദ്ദേഹം സ്വീകരിച്ചില്ല.

1672 ഫെബ്രുവരി 6-ാം തീയതിയാണ് ന്യൂട്ടൺ പ്രകാശത്തെപ്പറ്റിയുള്ള പുതിയ സിദ്ധാന്തം വിവരിച്ചുകൊണ്ട് റോയൽ സൊസൈറ്റിയിലേയ്ക്ക് ഒരു കത്തയച്ചത്. സൊസൈറ്റിയിലെ അംഗങ്ങളുടെ നിശിതമായ വിമർശനങ്ങളെല്ലാം അദ്ദേഹം സഹിക്കേണ്ടിവന്നു. നിറവ്യത്യാസമുണ്ടാകുന്ന കാരണങ്ങളെപ്പറ്റിയുള്ള വിശദീകരണമായിരുന്നു കുടുതൽ വിമർശിക്കപ്പെട്ടത്. ഹൈജൻസ് തുടങ്ങിയ പ്രസിദ്ധ ശാസ്ത്രജ്ഞന്മാർ അന്ന് റോയൽ സൊസൈറ്റിയിലെ അംഗങ്ങളായിരുന്നു. അവരുടെ ഓരോ വിമർശനത്തിനും മറുപടി പറഞ്ഞുകൊണ്ട് ന്യൂട്ടൺ വീണ്ടും വീണ്ടും കത്തുകളയച്ചു. പക്ഷേ എല്ലാം വിഫലമായതേയുള്ളു.  മേലിൽ താൻ യാതൊരു ശാസ്ത്രീയ പരീക്ഷണവും പ്രസിദ്ധപ്പെടുത്തുന്നതല്ല എന്ന് സ്നേഹിതനായ ലിബിനിറ്റ്സിന് ന്യൂട്ടൺ എഴുതി. പക്ഷേ ആ തീരുമാനം പില്ക്കാലത്ത് അദ്ദേഹം പിൻവലിച്ചു എന്നു തോന്നുന്നു. പ്രസിദ്ധനാകുന്നതിനുള്ള ആഗ്രഹം ന്യൂട്ടന് കലശലായുണ്ടായിരുന്നു. പ്രതിയോഗികൾ ഇക്കാര്യം പറഞ്ഞ് അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചിട്ടുമുണ്ട്. വാനനീരിക്ഷകനായിരുന്ന ഫ്ളാംസ്റ്റീഡ് പറയുന്നത് ഇങ്ങനെയാണ്:- “വഞ്ചന, ദുരാശ, വിമർശനങ്ങൾ കേട്ടിരിക്കുന്നതിനുള്ള അക്ഷമ തുടങ്ങിയവകൊണ്ട് ആ ഹൃദയം നിറഞ്ഞിരുന്നു. അദ്ദേഹം നല്ലവനായിരുന്നു. പക്ഷേ ആ സ്വഭാവങ്ങൾ നിഷ്കളങ്കമായവയല്ലായിരുന്നു എന്നു പറയാതെ തരമില്ല.” – ശാസ്ത്രലോകത്തിന്റെ ശ്രദ്ധയിലേയ്ക്ക് പിന്നീട് പെട്ടെന്നദ്ദേഹം കടന്നുവന്നില്ല. കേംബ്രിഡ്ജിനെ പ്രതിനിധീകരിച്ചുകൊണ്ട് ആയിടയ്ക്ക് അദ്ദേഹം പാർലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. വളരെ രഹസ്യമായി അക്കാലത്തും ന്യൂട്ടൺ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു. ലിബിനിറ്റ്സുമായി അക്കാലത്ത് അടുത്ത സമ്പർക്കമുണ്ടായിരുന്നെങ്കിലും ശാസ്ത്രപരമായ തന്റെ പ്രവർത്തനങ്ങളെപ്പറ്റി ന്യൂട്ടൺ അദ്ദേഹത്തോട് ഒന്നും സംസാരിച്ചിരുന്നില്ല. കാൽകുലസ്സ് (Calculus) എന്ന ഗണിതശാസ്ത്രശാഖ കണ്ടുപിടിച്ചത് ന്യൂട്ടനും, ലിബിനിറ്റ്സും പ്രത്യേകം പ്രത്യേകമായിട്ടായിരുന്നെങ്കിലും, ഇന്നും അവരിലാരാണ് അതിന്റെ അവകാശി എന്നതിനെപ്പറ്റി തർക്കം അവസാനിച്ചിട്ടില്ല. ഏതായാലും തന്റെ ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ മോഷ്ടിച്ച് പ്രസിദ്ധപ്പെടുത്തി എന്ന് ലിബിനിറ്റ്സിന്റെ പേരിൽ ആരോപണം നടത്തുന്നതിന് ന്യൂട്ടൺ മുന്നോട്ടു വന്നു. ഈ സംഭവം ന്യൂട്ടന്റെ സങ്കുചിതമനസ്ഥിതിക്ക് ഒരുദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. താൻ കൈവയ്ക്കുന്ന ഏതു ശാസ്ത്രമണ്ഡലത്തിലും ഏകച്ഛത്രാധിപതിയായിരിക്കണമെന്ന് ന്യൂട്ടന് നിർബന്ധമായിരുന്നു.

“പ്രിൻസിപ്പിയ’യുടെ പ്രസിദ്ധീകരണത്തിനുശേഷം ആ ശാസ്ജ്ഞന്റെ ആരോഗ്യം സാരമായി കുറഞ്ഞു തുടങ്ങിയിരുന്നു. അവിവാഹിതനായി കഴിഞ്ഞിരുന്ന അദ്ദേഹത്തിന്, അവസാനകാലത്തു പരിചരിക്കുന്നതിനായി സ്നേഹം നിറഞ്ഞ ഒരു ഹൃദയത്തിന്റെ കുറവ് നന്നായി അനുഭവപ്പെട്ടു. യൗവ്വനകാലത്തുണ്ടായ ഒരു പ്രേമനൈരാശ്യം കൊണ്ടാണ് അദ്ദേഹം വിവാഹം കഴിക്കാതിരുന്നത് എന്നൊരു കഥയുണ്ട്. വിവാഹം കഴിച്ചിരുന്നെങ്കിൽ ന്യൂട്ടൺ ഇത്ര പ്രസിദ്ധനാകുമായിരുന്നോ എന്ന് ആർക്കറിയാം?

ശാസ്ത്രീയനേട്ടങ്ങൾ മൂലമുള്ള ബഹുമതികൾ ഓരോന്നായി അദ്ദേഹത്തിനു ലഭിച്ചു തുടങ്ങി. 1705-ൽ “സർ’ ബഹുമതി അദ്ദേഹത്തിനു നൽകപ്പെട്ടു. റോയൽ സൊസൈറ്റിയുടെ അനിഷേധ്യ നേതാവായ അദ്ധ്യക്ഷനെന്നുള്ള സ്ഥാനത്തേയ്ക്ക് അദ്ദേഹം പല തവണ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ജീവിതത്തിന്റെ അവസാനഘട്ടമായ പത്തിരുപതുവർഷക്കാലം പറയത്തക്ക യാതൊരു സംഭാവനകളും ശാസ്ത്രലോകത്തിന് അദ്ദേഹത്തിൽ നിന്നും ലഭിക്കുകയുണ്ടായില്ല. ആ തലച്ചോറിന്റെ പ്രവർത്തനം മന്ദിച്ചുപോയിയെന്നു ചിലർ പറഞ്ഞു. എങ്കിലും അവസാനദിവസങ്ങളിൽ പോലും വളരെയധികം പ്രശ്നങ്ങൾ ലോകത്തിന്റെ മുന്നിലേയ്ക്കു ന്യൂട്ടൺ അണിനിരത്തിക്കൊണ്ടിരുന്നു. വിദ്യുച്ഛക്തി, കാന്തപ്രഭാവം തുടങ്ങിയവയുടെ മൂലകാരണങ്ങൾ, ഭൂഗുരുത്വത്തിന്റെ കാരണം, ഈതറിന്റെ നിലനില്പ് തുടങ്ങിയ വിഷയങ്ങളെപ്പറ്റി ഗവേഷണം നടത്തുന്നതിന് യുവശാസ്ത്രകാരന്മാരെ അദ്ദേഹം ആഹ്വാനം ചെയ്തു.

1727 മാർച്ച് 2-ാം തീയതി ന്യൂട്ടൺ റോയൽ സൊസൈറ്റിയുടെ ഒരു മീറ്റിംഗിൽ ആദ്ധ്യക്ഷ്യം വഹിച്ചു. അന്നു വൈകുന്നേരം തന്നെ ക്ഷീണിതനായി അദ്ദേഹം കിടപ്പിലാകുകയും ചെയ്തു. വാർദ്ധക്യ സഹജമായ സാധാരണ സുഖക്കേടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. മാർച്ച് 20-ാം തീയതി ആ ശാസ്ത്രജ്ഞൻ ലോകത്തോടും തന്റെ പ്രിയപ്പെട്ട ശാസ്ത്രപരീക്ഷണങ്ങളോടുമെല്ലാം അവസാനയാത്ര പറഞ്ഞു. സ്ഥിരവും കഠിനവുമായ അത്യദ്ധ്വാനത്തിന്റെ ആ പ്രതീകം അങ്ങനെ മൺമറഞ്ഞു.

No comments:

Post a Comment